Thursday, 9 April 2020

ലോകമേ..............വിറച്ചു കൊള്ളുക ................


ലോകമേ..............വിറച്ചു കൊള്ളുക ................


ArtStation - Lord Ishvali, Cruel King, Raashaad Jones






                             "നീ ഉണരാതിരുന്നാല്‍ ഞാന്‍ കള്ളനെപോലെ വരും; ഏതു നാഴികയ്ക്ക് നിന്റെ മേല്‍ വരുമെന്ന് നീ അറിയുകയും ഇല്ല. "
വെളിപ്പാടിന്‍റെ പുസ്തകം 3:3
ഫെബ്രുവരി മാസം പള്ളിമേടയില്‍ നിന്നും കേട്ട ഈ വചനങ്ങള്‍ ഇത്ര പെട്ടെന്ന് യാഥാര്‍ത്യമാകുമെന്ന് യോബ് വിചാരിച്ചില്ല....................

         ഒരു ഫോണ്‍ കാളിലൂടെ കാര്യങ്ങള്‍ ഇത്രപെട്ടെന്ന് കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. പതം വന്ന പ്രതലത്തില്‍ കുഴികുത്തിയാല്‍ ആഴത്തില്‍ താഴ്ന്നിറങ്ങുമെന്ന സാമാന്യ തത്വം മനസ്സിലാക്കി ചെകുത്താന്‍മാര്‍ വീണ്ടും നമ്മുടെ അടുത്തെത്തിയിരിക്കുന്നു.ഇരുണ്ട പുകമറക്കുള്ളില്‍ നടക്കുന്ന ഇത്തരം പൊറോട്ടു നാടകങ്ങള്‍ക്ക് പിന്നില്‍ അനുദിനം ശിഥിലമായിക്കൊണ്ടിരിക്കുന്ന കെട്ടിഘോഴിക്കപ്പെട്ട വമ്പന്‍ സാമ്രാജ്യങ്ങളുടെ തലവന്മാരാണന്നത് ആരെയും ഒന്നിരുത്തി ചിന്തിപ്പിക്കും.അമേരിക്കയില്‍ സാക്ഷാല്‍ ട്രമ്പങ്കില്‍ ബ്രസീലില്‍ ബോള്‍സനാരോയും ബെലാറൂസില്‍ ലുകാഷെങ്കോവുമാണ്. ഒന്ന് വളഞ്ഞു ഏഷ്യാ മൈനറിലെത്തിയാല്‍ ആ പേര് കിം ജോങ്ങ് ഉന്നില്‍ എത്തി നില്‍ക്കും.

       കാര്യങ്ങള്‍ കൈവിട്ട പോക്കാണ്.  ഗജപോക്കിരികളായ ചേട്ടന്മാര്‍ ഇന്റര്‍ നാഷണല്‍ റോമിങ്ങ് ഉള്ളവരാനെങ്കില്‍ കൂടി  സ്വതവേ ദുര്‍ബലനും പക്ഷെ അതി ഭീകരനുമായ കൊവിടിനുമുന്നില്‍  അശുക്കളാകുന്ന കാഴ്ച ലോകം കണ്ടുതുടങ്ങിയിരിക്കുന്നു. പൊതുജനാരോഗ്യം മാത്രമല്ല എന്തിനേറെ പറയണം രാജ്യത്തെ പൌരന്‍മാര്‍ക്ക്  സൌജന്യമായി ലഭ്യമാക്കേണ്ട എന്തും കോര്‍പൊറെറ്റു ഏമാന്മാര്‍ക്ക് വിറ്റ്‌ തുലച്ച അമേരിക്കയും ബ്രസീലും ഇന്നു ഇന്ത്യക്ക് മുന്നില്‍ ഭീഷണിയുടെ സ്വരം മുഴക്കി മരുന്നിനായി അപേക്ഷിക്കുകയാണ്. അഭിനവ നീറോമാരായ ഉന്നും ലൂക്കാഷേങ്കോവുംരാജ്യത്തില്‍ നടക്കുന്ന കൊറോണ മഹാമാരിയെ കണ്ടില്ലെന്നു നടിക്കുകയാണ്.ഈ പരിതസ്ഥിതിയില്‍ ഭീഷണിയുടെ സ്വരവുമായി ഏതു കള്ളനും എപ്പോള്‍ വേണെമെങ്കിലും ഇന്ത്യയിലും വരാവുന്നതേയുള്ളൂ. ഭീഷണിയെന്ന ഉണ്ടയില്ലാവെടിക്കു നമ്മള്‍ വിധേയരായാല്‍ സമാനതകളില്ലാത്ത മറ്റൊരു ദുരന്തമായിരിക്കും നമ്മെ വരവേല്‍ക്കാന്‍ കാത്തു നില്‍ക്കുന്നത്.

     സോഷ്യല്‍ ഡെമോക്രസിയില്‍ നിന്നും ക്യാപിടല്‍ ഡെമോക്രസിയിലേക്കും കോര്പോറേറ്റ് ഡെമോക്രസിയിലേക്കും ഏകാധിപത്യത്തിലെക്കും വഴിമാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തു അതിജീവനം അതി കഠിനമാണ്. പ്രത്യേകിച്ചും കൊവിദ് നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി ലോകജനത ഇന്നു പരക്കം പായുമ്പോള്‍ പ്രതീക്ഷയുടെ തുരുത്തായി കേരളം മാറുകയാണ്.തക്കം പാര്‍ത്തുവരുന്ന കള്ളന്മാര്‍ക്ക് അത്രക്കൊന്നും നമ്മള്‍ വിധേയരായിട്ടില്ലയെന്ന യാഥാര്‍ത്ഥ്യം ഓരോ കേരളീയന്‍റെയും കേരളത്തിലെ ചുരുക്കം ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സ്വകാര്യ അഹങ്കാരം തന്നെയാണ്.



സരിന്‍ എരുത്താവൂര്‍

No comments: