Wednesday, 31 January 2024

വീൽ ഓഫ് ലൈഫ്

 4



താറാവ് റോസ്റ്റ് തയ്യാറാക്കുന്ന വിധം - സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ആവശ്യത്തിനു എടുത്ത ശേഷം എണ്ണയിലിട്ട് നല്ലവണ്ണം വഴറ്റുക. ആവശ്യത്തിനു ഉപ്പും തുടർന്ന് തക്കാളിയും ഇട്ട ശേഷം മീഡിയം സൈസിൽ അരിഞ്ഞ താറാവ് കഴ്‌ണങ്ങൾ ചേർത്തു ആവശ്യത്തിന് മഞ്ഞൾ പൊടിയും മല്ലിപ്പൊടിയും കാശ്മീരി ചില്ലി പൌഡറും ഗരം മസാലയും  ഇട്ടു നല്ലവണ്ണം മിക്സ് ചെയ്യുക. തുടർന്ന് നല്ലവണ്ണം വെകിച്ചെടുക്കുക. വെന്ത ശേഷം കട്ടിയുള്ള തേങ്ങാപ്പലും മല്ലിചെപ്പും ചേർത്തു കടുകും താളിച്ചു നല്ലവണ്ണം റോസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക. ഒടുവിൽ കുരുമുളക് പൊടി കുനുകുനാന്നു തൂറ്റുക..........

ശ്രദ്ധിക്കുക : അപൂർണ്ണമാണെന്ന് കരുതുന്നവരോട് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ താറാവ്  റോസ്റ്റ്  തയ്യാറാക്കണം     എന്ന അപേക്ഷയോട് കൂടി ചെന്തിട്ടയിലെ ഫ്ലാറ്റ് നമ്പർ 2 b യിൽ ഐശ്വര്യമായൊരു ഗൃഹപ്രവേശന ചടങ്ങ് നടന്നു. റെന്റിനാണെങ്കിലും ചില ചടങ്ങൊക്കെ ഉണ്ടെന്നു ബ്രോക്കർ ശശി ഓർമ്മിപ്പിചെങ്കിലും ബ്രോക്കർ കാശും കൊടുത്തു പുള്ളിക്കാരനെ പറഞ്ഞയച്ചു. പാല് കാച്ചുന്നതിനു പകരം പാലപ്പം ചുട്ടു.എമിയുടെ സ്പെഷ്യൽ താറാവ് റോസ്‌റ്റും തയ്യാറായി. ബർണാഡ് മുറികളെ കൂടുതൽ ഭംഗി ആക്കാൻ ശ്രമിച്ചു. അന്നവിടെ പുതിയൊരു അതിഥിതി ഉണ്ടായിരുന്നു.dr കുര്യൻ. മലബാറിലെ അറിയപ്പെടുന്ന സൈക്യാട്രിസ്റ്റാണ്. എമിയുടെ ജീവിത പങ്കാളി യും.

പാല് കാച്ചലോക്കെ നടത്തി മനോഹരമായ ഇന്നത്തെ ഈവിനെ രസംകൊല്ലിയാക്കാൻ നാല് പേർക്കും താത്പര്യമില്ല.

" വി വാണ്ട് സംതിങ് ഡിഫറന്റ് " dr കുര്യന്റെ വക കമന്റ്.

എന്ന് കരുതി കുപ്പിയുടെ കഴുത്ത് പൊട്ടിച്ചു മൂക്കറ്റം കുടിച്ചു 60 km ദൂരയുള്ള എസ്റ്റേറ്റിലേക്ക് എമിയോടൊപ്പം ഡ്രൈവ് ചെയ്യാനൊന്നും സാധിക്കത്തില്ല "

എങ്കിൽ പിന്നെ രാജാവിന്റെ തല കളിച്ചാലോ............? ബർണാഡ് ആ വഴിക്കാണ് ചിന്തിച്ചത്.

മീര : എന്ത്? രാജാവിന്റെ തലയോ........? ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെയൊരു കളിയെ കുറിച്ച് അറിയുന്നത്....!

ഇതൊരു തരം ലൈഫ് ഗെയിമാണ്. നീട്ടി വരച്ച ചതുരംഗ ബോർഡിൽ പരസ്പരം ആദ്യം കൂട്ടിമുട്ടുന്നവർ വിജയിക്കും! ബർണാഡ് പറഞ്ഞു. ഈ ഗെയിമിന്റെ റിസൾട് കിട്ടാൻ പ്രയാസമാണ്. ചിലപ്പോൾ ജീവിതകാലം മുഴുവൻ കാത്തിരിക്കേണ്ടി വരും! റിസൾട് ഉണ്ടായില്ലെന്നും വരാം!

എമി : ഈ ആറു മാസം കൊണ്ട് ആരെങ്കിലും ഗെയിമിൽ ജയിച്ചാലോ.....?

ബർണാഡ് : കളിച്ചു നോക്കാം! Dr കുര്യന്റെ പ്രസിദ്ധമായ മധുവിധുക്കാല ഗാനം കേട്ടാലോ......?

Dr കുര്യൻ : എമി എന്നെ ഗായകനുമാക്കി.

മധുവിധുക്കാല ഗാനം ഒരർത്ഥത്തിൽ ഓർമ്മ കളുടെ പുളിച്ചു തികട്ടലാണ്. അൻപതുകളിലെ നസ്രാണികളുടെ മലബാർ കുടിയേറ്റവും എൺപതിൽ ജനിച്ചു വീണ കുര്യന്റെ ജീവിത പടയോട്ടവുമാണ് പാട്ടിലെ ഹൈലൈറ്റ്. എമിയുടെയും കുര്യന്റെയും മധുവിധു നാളിൽ കുര്യൻ തന്നെ എഴുതി ചിട്ടപ്പെടുത്തി എമിയുടെ നിർബന്ധം കാരണം കുര്യൻ തന്നെ പാടി ഹിറ്റാക്കിയ ഗാനം. ഫോക് ശൈലിയിലൊന്നുമല്ല. തികച്ചും dr കുര്യൻ ശൈലിയിൽ. രഹസ്യമായി എമിക്ക് മാത്രം പാടിക്കൊടുത്തുകൊണ്ടിരുന്ന ഗാനം എമിയുടെ തന്നെ നിർബന്ധം കാരണം dr കുര്യൻ പരസ്യമായി പാടാൻ തുടങ്ങി.

ബർണാഡ് താളമിട്ടു. എമിയും മീരയും നൃത്തം ചെയ്തു. Dr കുര്യൻ ഉച്ചത്തിൽ നീട്ടിയും ഇടക്ക് പതിഞ്ഞ സ്വരത്തിലും ഗാനം ആലപിച്ചു. ഗാനം ഒരു ലഹരിയായി മാറി. അവിടെ മറ്റൊന്നിനും സ്ഥാനം ഉണ്ടായിരുന്നില്ല. നിരാശയോ വിഷമങ്ങളോ അവിടെ കടന്നു വന്നില്ല. ജനനം മുതൽ കല്യാണം വരെയുള്ള വിപ്ലവ മുഹൂർത്തങ്ങൾ വള്ളി പുള്ളി തെറ്റാതെ ഗാനത്തിൽ ഉണ്ടായിരുന്നു. എല്ലാവരും ഗാനം ആസ്വദിച്ചു.

മദ്യമേ നിനക്ക് തത്കാലം വിട! മീരയും ബർണാഡും കൈകൊട്ടി. എമി dr കുര്യനെ കെട്ടിപിടിച്ചു.

ബർണാഡ് : കഥ പറച്ചിൽ ക്ലിഷേ ആയതുകൊണ്ടായിരിക്കാം ജീവിതത്തെ ഇങ്ങനെ പാട്ട് രൂപത്തിൽ ചിട്ടപ്പെടുത്തിയത്........!

ഓർമ്മകൾക്ക് സുഗന്ധമുണ്ടെങ്കിലും നിത്യവും ഇതാവർത്തിക്കുമ്പോൾ വിരസത ഉണ്ടാകുന്നു. കേൾക്കുന്നവർക്ക് ബോർ അടിക്കും. എങ്കിലും തന്റെ ജീവിതം പറയാൻ അഭിമാനം മാത്രമേ ഉള്ളൂ വെന്ന് കുര്യൻ ഉണർത്തിച്ചു.

80 കളിലെ മലബാറിലെ കുടിയേറ്റക്കാരുടെ ജീവിതം തികച്ചും വ്യത്യസ്തമായിരുന്നു. അപ്പനും അമ്മയും പകലന്തിവോളം കൃഷിയിടത്ത് പണിയെടുക്കും. കൈകാലുകൾ ഉറച്ച പിള്ളേർ ഉണ്ടെങ്കിൽ ഉസ്‌കൂൾ വിട്ടശേഷം മാതാപിതാക്കളെ ജോലിയിൽ സഹായിക്കും. ഇതിനിടയിൽ സ്കൂൾ ജീവിതത്തെ അതിജീവിക്കുന്നവർ പഠിച്ചു പരിഷ്കാരികൾ ആയി പട്ടണത്തോ നാട്ടിലോ മികച്ചൊരു ജീവിതം തട്ടിക്കൂട്ടും. അല്ലാത്തവർ സ്കൂൾ ഡ്രോപ്പ് ഔട്ട് ആയി കുടിയേറ്റകർഷകരായി മാറിയിട്ടുണ്ടാകും. മലയോരത്തെ ശരാശരി ജീവിതങ്ങൾ ഇങ്ങനെയൊക്കെയാണ്. ഇതിൽ പ്രൊഫഷണൽ വിദ്യാഭ്യാസം ലഭിച്ചയാ ളുകളിൽ ഒരാൾ കുര്യനായിരുന്നു.

മീര : പിന്നെ......?

Dr കുര്യൻ : പിന്നെയെന്താ......? അന്നത്തെ കൂടിയേറ്റക്കാരുടെ ശത്രുക്കൾ പകർച്ച വ്യാധി കൾ ആയിരുന്നു. മലേറിയ നിത്യസന്ദർശികൻ ആയിരുന്നു......

"  ഞങ്ങളുടെ  പ്രണയത്തെയാണ് നിങ്ങൾ അറിയാൻ കൂടുതൽ ആഗ്രഹിക്കുന്നതെന്ന് എനിക്ക് തോന്നുന്നു.....? "

ബർണാഡ് : സ്വകാര്യതയെ മാനിക്കുന്നു. എന്നാലും......?

ബർണാഡ് ചിരിച്ചു.

" ഇതൊക്കെ ഒരു നിമിത്തമാണ്. ബർണാഡ് താമസിക്കുന്ന അതെ ഫ്ലാറ്റിൽ മീര റെന്റിനു എത്തിയ പോലെ "

ഇവിടെ ബ്രോക്കർ ശശി ഉണ്ടായിരുന്നു. പക്ഷെ അവിടെ   ഞങ്ങളുടെ ഇടയിൽ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. Dr കുര്യൻ പറഞ്ഞു.

എമി : ഇതിയാൻ ഫൈനൽ ഇയർ എംബിബിസിനു കാലിക്കറ്റ് സർക്കാർ മെഡിക്കൽ കോളേജിൽ പഠിക്കുന്ന സമയം. ഒരു ഞായറാഴ്ച എംജി സോമന്റെ സിനിമ കാണാൻ കോഴിക്കോട് സിനിമ കൊട്ടകയിൽ കയറിയതാ. യാദൃശ്ചികമായി കണ്ടുമുട്ടി......

പിന്നെ യൂണിവേഴ്സിറ്റി വളപ്പിൽ വച്ചു, മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ വച്ചു, മാനഞ്ചിറ മൈതാനിയിലെ കവി അരങ്ങിൽ വച്ചു, ടൗൺ ഹാളിൽ വച്ചു നടന്ന ചിത്ര രചന മത്സരത്തിൽ വച്ചു അങ്ങനെ എത്ര എത്രയോ ഇടങ്ങളിൽ വച്ചു.... അനുരാഗബദ്ധരാകാൻ ഇതിൽ പരം ഇനിയെന്ത് വേണം!

മീരയും ബർണാഡും ഇതൊക്കെ ശ്രദ്ധപൂർവ്വം കേട്ടുകൊണ്ടിരുന്നു.

പിന്നെ കല്യാണമെന്നൊക്കെ പറഞ്ഞാൽ അത് കടന്ന കൈ ആയിപ്പോകും. മാസ്റ്റർ ഓഫ് ബിസിനസ് പഠിക്കാൻ കോഴിക്കോട്ടേക്ക് മകളെ പറഞ്ഞയച്ച പാലാക്കാരൻ നസ്രാണി കൊച്ചുതൊമ്മൻ മൊതലാളി ഇതൊക്കെ സഹിക്കുമെന്ന് തോന്നുന്നുണ്ടോ..........? Dr കുര്യൻ തുടർന്നു. ഡോക്ടർ ആണെങ്കിലും താനോരു കുടിയേറ്റക്കാരനാണ്. പാലായിലെ പുത്തൻ പണക്കാരെ പ്പോലെ കയ്യിൽ ലക്ഷങ്ങൾ ഒന്നുമില്ലല്ലോ കുടിയേറ്റ കർഷക കുടുംബത്തിൽ നിന്നും വന്ന തനിക്ക്!

  കൊച്ചുതൊമ്മൻ പരിവാരങ്ങളുമായി അങ്ങ് പട്ടണത്തിൽ എത്തി. Dr കുര്യൻ ഹൗസ് സർജൻസി കഴിഞ്ഞു നിൽക്കുന്ന സമയം, എമിയുടെ കോഴ്‌സും കഴിയാറായി. കൊച്ചു തൊമ്മൻ അവിടെ എത്തിയ വാർത്ത കേട്ടപാതി കേൾക്കാത്ത പാതി രണ്ടു പേരും കൂടി അവിടെ നിന്നും ഒറ്റ മുങ്ങൽ! പിന്നെ പൊങ്ങിയത് കണ്ണൂർ ചെറുപുഴയിൽ ആയിരുന്നു. അവിടെ നിന്നും രജിസ്റ്റർ മാരെജ്ഉം കഴിഞ്ഞിരുന്നു.

ഇതിനിടയിൽ സുഹൃത്തുക്കളായ വൈത്തിരി ജോസഫും കൊണ്ടോട്ടിക്കാരി ജഹ്നാരയും മറ്റു ചിലരും കൂടി കൊച്ചു തൊമ്മനെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. അതിലൊരു ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നുവെന്നാണ് പിന്നീട് ജഹ്നാര നേരിട്ട് കണ്ടപ്പോൾ പറഞ്ഞത്. തിരിച്ചു പാലായിൽ എത്തിയ ശേഷം കൊച്ചു തൊമ്മൻ കുര്യന്റെ അപ്പച്ചനു കത്തെഴുതി.താൻ ഇനി വഴക്കിനും വക്കാണത്തിനും അവിടേക്ക് ചെല്ലില്ലാ എന്നും രണ്ട് പേർക്കും നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ടാണ് കത്തിട്ടത്. പക്ഷെ പാലായിലെ തറവാട്ട് മുറ്റത്ത് കാലു കുത്തരുതെന്ന താക്കീതും അതിൽ ഉണ്ടായിരുന്നു.

    പിന്നീട് ഒരിക്കലും പള്ളിയിൽ വച്ചു കുർബാന കൂടി മിന്നുകെട്ടാൻ കുര്യനോ എമിയോ തയ്യാറായില്ല. അതിനിടയിൽ എം ബി എ പൂർത്തിയാക്കി എമി നാഷണലൈസ്ഡ് ബാങ്കിൽ   ഓഫീസർ ആയി ജോലിയിൽ കയറി. Dr കുര്യൻ സൈക്യാട്രിയിൽ എം ഡി യും നേടി.കലയുടെ അസ്കിതം ഉണ്ടായിരുന്നത് കൊണ്ട് വരച്ചും പാടിയും ജീവിതം കളർഫുൾ ആക്കി. അങ്ങനെ ആ യാത്ര ഇന്നും തുടരുകയാണ്.....

ബർണാഡ് : സബാഷ് dr. നിങ്ങൾ രണ്ടു പേരെയും സമ്മതിച്ചിരിക്കുന്നു!

മീര : കറി തണുക്കാറായി. വിളമ്പിയാലോ...? ബാക്കി കഥ കഴിച്ചു കൊണ്ട് ആകാം.......

എമി : അപ്പോൾ നിങ്ങൾ ഞങ്ങളെ വിടുന്ന ലക്ഷണമില്ല.

എല്ലാവരും ചിരിച്ചു.....!

Dr കുര്യൻ : ശരി,  രാജാവിന്റെ തല കളിക്കാം. എന്നാൽ ലെങ്തിയായത് കൊണ്ട് തുടക്കമിട്ടാൽ മതിയാകും....! 6 മാസം കൊണ്ട് ശരിയായാലോ........?

ഈ കളിയിൽ രാജാവ് മാത്രമല്ല രാജ്ഞഹി കൂടിയുണ്ട്! തലയെന്നാൽ അവർ രണ്ട് പേർക്കും അവകാശപ്പെട്ടത് കൂടിയാണ്! കാത്തിരുന്നു കാണാം!


Thursday, 25 January 2024

വീൽ ഓഫ് ലൈഫ്

 3




നിങ്ങൾ ഒരു ശുദ്ധ ബോറാനാണ്! മീര ബർണാഡിനോട്‌ പറഞ്ഞു. കൂടെ പഠിക്കാൻ എത്തിയ പഴയ മിത്രത്തെ ഹായ് ബൈ പറഞ്ഞു വിടുന്നത് പോലുള്ള ബോറൻ ഏർപ്പാട് വേറെ ഉണ്ടോ.....?

എമി : അതത്രക്ക് ബോർ ഒന്നുമല്ല. എങ്കിലും പാലപ്പത്തിന്റെയും താറാവ് റോസ്റ്റിന്റെയും രുചി താങ്കൾ അറിഞ്ഞില്ലല്ലോ.....? ചിരിച്ചുകൊണ്ട് പറഞ്ഞു.

പരമ്പരാഗത സമ്പ്രദായത്തിൽ നിന്ന് മാറി പഴയ കോളേജ് കാലഘട്ടത്തെ നൊസ്റ്റാൾജിയ നുണയാനും റിലാക്സ് ആകാനുമാണ് ഇവിടെ എത്തിയത്. അപ്പോൾ എന്തെങ്കിലുമൊക്കെ വ്യത്യസ്തത വേണമല്ലോ. ആ മരച്ചുവട്ടിൽ വച്ചുള്ള സംഭാഷണങ്ങൾ അങ്ങനെയൊക്കെ നീണ്ടു.

മീര : അല്ല ബർണാഡ് നിങ്ങൾ വരച്ചുകൊണ്ടിരിക്കുന്ന ഈ കാരിക്കേച്ചർ വളരെ വ്യത്യസ്തമാണ്. ഒരു ലൈഫ് ഇതിൽ തെളിയുന്നുണ്ട്. പക്ഷെ ആരൊക്കെയെന്നുള്ളത് ഇതിൽ വ്യക്തമല്ല.

ഓർമ്മകളിലും നൊമ്പരങ്ങളിലും പങ്കാളികളായവരുടെ മുഖങ്ങൾ ഈ ചിത്രങ്ങളിൽ കടന്നു വരാൻ വളരെ പ്രയാസമാണ്. ബാർണാഡ് ഓർമ്മിപ്പിച്ചു.

എമി : പക്ഷെ എനിക്ക് മറിച്ചാണ്.

മീര തുടർന്നു.....

ആ പഴയ കാലഘട്ടം എത്ര സുന്ദരമായിരുന്നെന്നോ......? കാമ്പസിലെ ഈ പുളിയൻ മാവും തെക്കുവശത്തെ വാക മരങ്ങളും അങ്കണത്തെ ആര്യവേപ്പുമൊക്കെ  തികച്ചും വ്യത്യസ്തമായിരുന്നു. പക്ഷെ ബർണാഡിനെ ഞാൻ എപ്പോഴും കാണാറുള്ളത് ഈ പുളിയൻ മാവിൻ ചോട്ടിൽ വച്ച് തന്നെയാണ്.  കരിയർ എന്ന വിഷയം നമ്മുടെ ഇടയിൽ വന്നിട്ടില്ലായിരുന്നു. ശില്പം കൊത്തിയിട്ടാണെങ്കിലും കഞ്ഞികുടിക്കുള്ള വക കണ്ടെത്തുമെന്ന ഉറപ്പുണ്ടായിരുന്നു. മീര യുടെ സംസാരവും ചിന്തകളും ഈ വഴിക്കാണ് നീങ്ങിയത്....

പരമ്പരാഗത വിദ്യാഭ്യാസ രീതികളെക്കാൾ ഏറ്റവും മെച്ചം ഇത്തരം ഈവെനിംഗ് കോഴ്‌സുകളാണ്. തന്നെപ്പോലുള്ളവർക്ക് തീർത്തും പ്രയോജനപ്രദമെന്നു എമി പറഞ്ഞു.

എമി : അല്ല ബർണാഡ്, നിങ്ങൾ എന്തെങ്കിലും മിസ് ചെയ്യുന്നുണ്ടോ.......?

ബർണാഡ് : കലാലയത്തെ, സുഹൃത്തുക്കളെ മീരയെ അങ്ങനെ......!

മീര : പക്ഷെ ഞാൻ ഒരിക്കലും ബർണാഡിന്റെ ഗുഡ് ബുക്കിൽ ഇല്ലായിരുന്നു

അല്ല മീര സ്നേഹദീപത്തെയാണ് ഉദ്ദേശിച്ചതെങ്കിൽ തെറ്റി, ക്യാമ്പസിനു പുറത്ത് ഞങ്ങൾ പ്രേമിച്ചു നടക്കുകയായിരുന്നില്ല, ആ ഇന്റിമസിക്ക് പ്രേമമെന്നോരർത്ഥo ഇല്ലായിരുന്നു. ബർണാഡ് പറഞ്ഞു നിർത്തി.

എമി : നമ്മുടെ സിസ്റ്റത്തിൽ വിവാഹത്തിന് മറ്റു ചില അർത്ഥങ്ങൾ കൂടിയുണ്ട്.....! വീട്ടുകാർ, നാട്ടുനടപ്പ് അങ്ങനെ കുറച്ചു ഘടകങ്ങൾ ചേർന്ന്  നടത്തുന്ന ലൈഫ് സെക്യൂരിറ്റി പ്രോസസ്സ്!

രണ്ട് പങ്കാളികൾ തമ്മിലുള്ള കരാർ ചിലപ്പോൾ ഫ്ലോപ്പ് ആകാം അല്ലെങ്കിൽ സക്സസ് ആകാം! അവിടെ വിജയിച്ചവരും തോറ്റവരും എന്നൊന്നില്ല. മീരയും ബർണാഡുമൊക്കെ അത്തരത്തിൽ ഭാഗ്യം ചെയ്തവരാണ്. എമി കൂടുതൽ വാചാലയായി.

ബർണാഡ് ': വിരോധമില്ലെങ്കിൽ ഞാനൊരു പുകയെടുക്കുകയാണ്.

മീര : ലുക് ബർണാഡ്, ഇതൊരു പബ്ലിക് പ്ലെയ്സ് ആണെന്നു മാത്രമല്ല   ഇപ്പോൾ ഇതൊരു ക്ലാസ് മുറി കൂടിയാണ്. കീഴ് വഴക്കങ്ങൾ തെറ്റിക്കണോ.....?

മീര : എനിക്കും പലപ്പോഴും തോന്നാറുണ്ട്, ദേവിന്റെ സാന്നിധ്യമില്ലാതെ കൂട്ടുകാരുമൊത്ത് പാടാനും സൊറപറഞ്ഞിരിക്കാനുമൊക്കെ. പുകയും ബിയറുമൊക്കെ രസമാണെങ്കിലും ക്ലാസിൽ വേണ്ട. അത് ഒരു തരം കീഴടങ്ങലായി മാറിപ്പോകും.

എമി : ഈ സന്ദർഭത്തിൽ ഏറ്റവും നല്ലത് നമ്മൾ ഉണ്ടാക്കിയ പാലപ്പവും താറാവ് റോസ്‌റ്റും തന്നെയാണ്.

ബർണാഡ് : തല്ക്കാലം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പണി വരുന്ന 6 മാസം കൊണ്ടെങ്കിലും തീർക്കാൻ പറ്റുമോയെന്ന് നോക്കണം!

മീരയുടെ സ്‌കൾപ്ചർ ഗോദിക് ശൈലിയിൽ പണിത് കൊണ്ടിരിക്കുന്ന കരിങ്കൽ സൃഷ്ടിയാണ്. ഫൈൻ ആർട്സ് കോളേജിലെ റെഗുലർ പഠന സമയത്ത് ഗോഥിക് ശൈലിയിലുള്ള ഈ റിലീഫ് സ്‌കൾപ്ചറിന്റെ പണി തുടങ്ങിയിരുന്നെങ്കിലും പൂ ർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ബർണാഡ് തന്റെ ലൈഫ് എന്ന സൃഷ്ടിയേ പുതുക്കി വരയ്ക്കുന്ന തിരക്കിലായിരുന്നു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു എമി. ഉന്മാദത്തിന്റെ ഭാഷയിൽ തന്റെ സങ്കൽപത്തിൽ നിന്നും വരക്കാൻ ചിലത് ശ്രമിച്ചിരുന്നു. ആ ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു. ഒരശിരീരി പോലെ ഇടക്ക് എന്തെങ്കിലും പറയുമെങ്കിലും ഒരിക്കലും തങ്ങളുടെ സൃഷ്ടിയെ പറ്റി പരസ്പരം ആരും അഭിപ്രായം ചോദിച്ചിരുന്നില്ല.

എമി : പഴയ നിയമത്തിലെ ശലോമോന്റെ സോങ് ഓഫ് സോങ്ങിനെ പറ്റി എന്താണ് അഭിപ്രായം.....?

ബർണാഡ് നിശബ്ദത തുടർന്നു. അത് പിന്നെ ദൈവത്തെ സ്നേഹിക്കുകയല്ല അനുസരിക്കുകയാണ് പരിണാമ സിദ്ധാന്തപ്രകാരമുള്ള അതിവിശിഷ്ട മുതലായ മനുഷ്യർ ചെയ്ത് കൊണ്ടിരിക്കുന്നത്. അപ്പോൾ സോങ് ഓഫ് സോങ്ങിനു എന്ത് പ്രസക്തി......? മീര പറഞ്ഞു.

ബർണാഡ് മൗനം തുടർന്നപ്പോൾ എമി അതിൽ ഇടപെട്ടു. ഞാനും നിങ്ങളാരും ആരെയും സ്നേഹിച്ചിട്ടില്ല. അങ്ങനെ സ്നേഹിച്ചിരുന്നെങ്കിൽ അതിലൂടെ ദൈവത്തെയും സ്നേഹിക്കുമായിരുന്നു. അറ്റ് ലീസ്റ്റ് നമ്മുടെ പങ്കാളികളോട് പോലും കലർപ്പില്ലാത്ത സ്നേഹം പങ്കുവച്ചിരുന്നില്ല!

ബർണാഡ് : നിങ്ങൾക്ക് ദൈവത്തിൽ ഇത്ര വിശ്വാസമാണല്ലേ......? എന്റെ വിശ്വാസം ഡിഗ്രീ ക്ലാസ്സിൽ പഠിക്കുമ്പോൾ തീർന്നതാണു.അതിൽ പിന്നെ ഒന്നിനോടും വിശ്വാസമില്ല. വിശ്വാസമില്ലാത്തിടത്ത് ആത്മാർത്ഥ സ്നേഹവും ഉണ്ടാകുന്നില്ല.

വിശ്വാസമൊക്കെ അവിടെ നിക്കട്ടെ.  സത്യത്തിൽ അറിയാത്തതിനെ അറിയാനുള്ള തൃഷ്ണയായി കലാ രൂപങ്ങളെ കാണുന്നത് തെറ്റാണ്. അതൊരു പക്ഷെ ആത്മ സംതൃപ്തി പോലും കൊടുക്കാറില്ല. സ്നേഹം കാണിക്കാനും വിശ്വാസം പുലർത്താനും സാധിക്കാത്തിടത്ത് എന്ത് കല!കലയും  കലാ രൂപങ്ങളും അതൊരിക്കലും സംഘർഷങ്ങളുടെ ചുഴിയിൽ അകപ്പെട്ടു പോകരുത്......! ചിന്തകൾ ഇവ്വിധം പോയെങ്കിലും ആരുമൊന്നും പരസ്പരം പറഞ്ഞില്ല.

മൗനത്തെ കീറിമുറിച്ചു ബർണാഡ് കൂടുതൽ ഉത്തരവാദിത്വമുള്ളവനായി........?

ബർണാഡ് : മീരാ ബ്രോക്കർ ശശി വിളിച്ചിരുന്നോ.......? ആളൊരു കൗശലക്കാരനാണ്........!

ഇടനിലക്കാരന് ഇത്രയധികം പ്രസക്തി ഉണ്ടോ.....?

Thursday, 18 January 2024

വീൽ ഓഫ് ലൈഫ്

 2



ഫ്ലാറ്റ് നമ്പർ 6 F

അപ്പോൾ കാര്യങ്ങൾ ഏതുവരെ ആയി....? I mean your accommodation! ഒരിക്കലും വ്യക്തിപരമായ കാര്യങ്ങൾ ചികഞ്ഞെടുക്കുന്ന സുഹൃത്തല്ല താൻ. എമി കുര്യൻ പറഞ്ഞു.....

എമി കുര്യൻ . നല്ല ഒന്നാം തരം പാലാക്കാരി നസ്രാണി ആയിരുന്നു. ഒരു നാഷണ ലൈസ്ഡ് ബാങ്കിലെ റീജിയണൽ മാനേജർ തസ്തികയിൽ നിന്നും വോളന്ററി റിട്ടയർമെന്റും വാങ്ങി ചിത്രകല അഭ്യസിക്കാൻ ഇവിടെ ഈവെനിംഗ് കോഴ്സിനു ചേർന്നതായിരുന്നു.അങ്ങനെ തുടങ്ങിയ പരിചയം.ആ ബന്ധത്തിനു വർഷങ്ങളുടെ പാഴാക്കമൊന്നുമില്ല. എങ്കിലും ആത്മാർത്ഥമായിരുന്നു. പല ജീവിതാനുഭവങ്ങളും അവർ തമ്മിൽ ഷെയർ ചെയ്തിരുന്നു. തമ്മിൽ പറയാത്ത കാര്യങ്ങളും ഒരുപാട് ഉണ്ടായിരുന്നു.

മീര : ബ്രോക്കർ ശശിയെ കണ്ടിരുന്നു.

എമി : മാരീഡ് ആണെങ്കിൽ കൂടി സിറ്റിയിൽ ആള് ഒറ്റക്കാണോ അക്കോമഡേഷൻ പാടാണ്.

മീര : ഹോസ്റ്റൽ ജീവിതം ഒരുതരം അടിയന്തരാവസ്ഥ കാലഘട്ടമാണ്. Not interested! തന്നോടൊപ്പം ഈ ഫ്ലാറ്റിൽ! അതും ശരിയാകാത്തില്ല.

എമി : അച്ചായനോട്‌ പറഞ്ഞു വേറെ വീട് എങ്ങാനും നോക്കിയാലോ.....?

മീര : let's wait.. ശശി വിളിക്കുമോയെന്നു നോക്കട്ടെ!

കാര്യങ്ങൾ പലപ്പോഴും ഒരു തമാശ പോലെ ഫീൽ ചെയ്യുന്നുണ്ട്. ദേവ് മീരയുമായി ബന്ധപ്പെടുന്നത് കത്തിലൂടെ. ബർണാഡിന്റെയും സ്നേഹദീപത്തിന്റെയും റിലേഷൻഷിപ്പും കത്തിലൂടെ മാത്രം. കത്തിലൂടെ തുടങ്ങി കത്തിലൂടെ അവസാനിക്കുമോ നോവും ഒറ്റപ്പെടലുകളും. ബന്ധങ്ങളിലെ ഉയർച്ച താഴ്ചകളെ പറ്റി അവർ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ പോലും അറിഞ്ഞിരുന്നില്ല.ആരും പ്രത്യേക താത്പര്യവും ഇതുവരെ പ്രകടിപ്പിച്ചിരുന്നില്ല.

ഇത് ഒട്ടും ശരിയാകുന്നില്ലല്ലോ.......?ക്യാൻവാസിലെ പൂർതീകരിക്കാത്ത ചിത്രത്തെ നോക്കി എമി പിറുപിറുത്തു.

മലബാർകാരൻ അച്ചായൻ ഡോക്ടർ പ്രൊഫഷനോട് കാണിക്കുന്ന കൂറ് മിസ്. എമി കുര്യനും ഉണ്ടാകണം....! മീര കുണുകുണാ ചിരിച്ചു തുടങ്ങി.....

എമി : ഇന്നത്തെ കലാപരിപാടി തുടങ്ങാം! കുരുമുളകിട്ട് വരട്ടിയ നല്ല താറാവ് റോസ്‌റ്റും പാലപ്പവും!

മീര : അത് പൊളിക്കും.

പുറമെ ചിരിക്കുന്നുണ്ടെങ്കിലും മീര ഡിസ്റ്റർബ്ഡ് ആണ്. കാർമേഘം ചുരുണ്ടു കൂടിയിട്ടേ ഉള്ളൂ. പക്ഷെ മഴ പെയ്തിരുന്നില്ല.

എമി : വാട്ട് ഹാപ്പെൻഡ് മീര....? പാചകത്തിൽ നിന്നുള്ള ഒളിച്ചോട്ടം ആയിരിക്കും.

ചിരിച്ചുകൊണ്ട് എമി പറഞ്ഞു നിറുത്തി.

ഒളിച്ചോട്ടങ്ങൾക്കും ഒരു പരിധിയുണ്ട്. യു എസ് ൽ നിന്നും ഒരു കാൾ ഉണ്ട്. എങ്കിലും അടുക്കളയിലേക്ക്ഉ ടൻ എത്തിയില്ലെങ്കിൽ അതു സുഖകരമായിരിക്കില്ല. 6 F ലെ സ്പെഷ്യൽ താറാവ് റോസ്‌റ്റിനും പാലപ്പത്തിനും അവകാശികൾ രണ്ട് പേര് ആയിക്കോട്ടെ.......!

ചീനച്ചട്ടിയിലെ തിളച്ചഎണ്ണയിൽ കടുക് പൊട്ടി തുടങ്ങിയിരുന്നു. അതിലേക്ക് വേണ്ട കൂട്ടുകൾ ഒക്കെ ഇട്ടു. ചുറ്റും വാസന പരന്നു.ആ വാസനക്കിടയിലും രസങ്കോല്ലി പോലെ യു എസ് ൽ നിന്നും മീരക്ക് സനേഹദീപത്തിന്റെ കാൾ വന്നു. അടക്കി പിടിച്ച സംസാരം. ഇടക്ക് മീരയുടെ ശബ്ദത്തിൽ പതർച്ച വരുന്നുണ്ട്. കൂടുതൽ ചികയാൻ എമി മെനക്കെട്ടില്ല. സമയം 10 മിനിറ്റ് കഴിഞ്ഞിരിക്കുന്നു.

എമി : മീര തന്റെ കൈകടത്തൽ ഇല്ലെങ്കിൽ സംഗതി ഫ്ലോപ്പ് ആകും.

മീര : ജസ്റ്റ് വെയിറ്റ്!

ഇതൊരു സംയുക്ത പാചക സംരഭമാണ്. ഇതിന്റെ ഗുണഭോക്താക്കളും നിർമ്മാതാക്കളുമൊക്കെ 6F ലെ എമിയും മീരയുമൊക്കെയാണ്. അരമന രഹസ്യം അങ്ങാടിപാട്ടല്ല. അത് 6 F ൽ മാത്രം ഒതുങ്ങും ഒപ്പം രുചികളും.

എമി : ഈ രുചി അറിയാൻ ബർണാഡ് കൂടി ഉണ്ടായിരുന്നെങ്കിൽ പൊളി ആകുമായിരുന്നു.

നിനക്കൊന്ന് വിളിക്കരുതായിരുന്നോ....?

മീര : സോറി ഡിയർ, അവന്റെ മൊബൈൽ നമ്പറോ അഡ്രസ്സോ വാങ്ങാൻ മറന്നു പോയിരിന്നു.

എമി : നീ ഒരു മണ്ടി തന്നെ!

അപ്പോഴേക്കും ബീവറേജിൽ നിന്നും വാങ്ങിയ വോഡ്കയുടെ കഴുത്ത് പൊട്ടിച്ചിരുന്നു മീര.

എമി : യു ആർ റ്റൂ ഫാസ്റ്റ്! ചിരിച്ചു!

മീര : ഇക്കാര്യത്തിൽ ഇച്ചിരി ഫാസ്റ്റാ ഞാൻ.

വെന്തു പൊങ്ങിയ പാലപ്പവും നാവിലെ രസമുകുളങ്ങളിലൂടെ തുളച്ചു കയറുന്ന താറാവ് റോസ്റ്റിന്റെ എരിവും! 6  F ന്റെ മാത്രം പ്രത്യേകതയാണ്. അവിടെ കത്തുകൾ കഥ പറഞ്ഞാലും അതിനെ കടത്തി വെട്ടാൻ 6 F ലെ ഈ മെനുവിന് കഴിവുണ്ട്. തത്കാലത്തേക്ക് എല്ലാം മറക്കാം! ദേവിനെ സ്നേഹദീപത്തെ ബ്രോക്കർ ശശിയെ ബർണാഡിനെ........! ദുഃഖവും ദുസ്വപ്നങ്ങളും തത്കാലത്തേക്കെങ്കിലും അകലം പാലിച്ചു തുടങ്ങി. 6 F അതൊരുതരം മായാ പ്രപഞ്ചമാണ്. സ്വാതന്ത്ര്യത്തിന്റെ കലയുടെ സ്നേഹത്തിന്റെ കരുതലിന്റെ അങ്ങനെ എന്തിന്റെയൊക്കെ...! പക്ഷെ ചില സസ്പെൻസുകൾ അവശേഷിക്കുന്നുണ്ട്.................!

Saturday, 13 January 2024

വീൽ ഓഫ് ലൈഫ്

 1

കത്ത്

നിങ്ങൾ എന്നെ സ്നേഹിച്ചു കൊന്നുകൊണ്ടിരിക്കുകയാണ്. അതിനിയും താങ്ങാനുള്ള കരുത്തില്ല. ജീവനില്ലാത്ത മാംസപിണ്ഡത്തേക്കാൾ നല്ലതല്ലേ അല്പമെങ്കിലും ജീവന്റെ തുടിപ്പുള്ള ഈ.....? കോടതി പോലും എന്നോട് നീതി കാട്ടി. അത്രമാത്രം ദേവിൽ നിന്നും പ്രതീക്ഷിക്കുന്നു. ബൈ ( ഈ രണ്ട് വരിക്കത്തിൽ എന്റെതായ ഭാഷ ഉപയോഗിച്ചിരിക്കുന്നു. മാപ്പ്! )

..….....................................................

............................................

.............





അഡ്മിഷൻ കാർഡും ബാഗിലിട്ട് മുന്നോട്ട് നീങ്ങി. പുളിയൻ മാവിന്റെ ചോട്ടിൽ കുത്തി നിർത്തിയ ഡ്രോയിങ് ബോർഡിന്റെ പിറകിൽ ഉയർന്നു പൊങ്ങിയ കൈകണ്ടു നീട്ടി അങ്ങ് വിളിച്ചു

ഹുയ് ഹുയ്.....!

ബർണാഡിന്റെ പ്രത്യേക സ്വഭാവം അറിയുന്നത് കൊണ്ട് കോളേജ് വിദ്യാർത്ഥികളോ അധ്യാപകരോ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാറില്ലായിരുന്നു. അപരിചിതമായ എന്നാൽ എവിടെയോ കേട്ട് മറന്ന ശബ്ദം തിരിച്ചറിഞ്ഞു തലയൊന്ന് വലതു വശം തിരിഞ്ഞു നോക്കി.....

ബർണാഡിന് ഇത് വളരെ അദ്‌ഭുതമായി തോന്നി, പുറകിൽ നിന്നുമുള്ള കെട്ടിപ്പിടുത്തം......!

ബർണാഡ് : what a surprise......?

മീര : എന്ത് കെട്ടിപ്പിടുത്തമോ.....? ഇത് സ്വീഡിഷ് സ്റ്റൈൽ ആണ് മാഷേ.....നാളെ വീണ്ടും ഒരു കന്നിക്കാരിയായി ഇവിടേക്ക് എത്തുകയാണ്.

ഒന്നൂറിചിരിച്ചശേഷം ഷർട്ടിന്റെ പോക്കറ്റിൽ കരുതിയിരുന്ന സിഗരറ്റ് എടുത്തോന്ന് പുകച്ചു. US ൽ നിന്നും സ്നേഹദീപം വിളിച്ചിരുന്നു. ഗ്രേറ്റ് ലേഡി ഫ്രം സ്വീഡൻ ഇന്നിവിടെ ലാന്റ് ചെയ്യുമെന്ന്....!

മീര : ഒന്നെടുക്കാനുണ്ടോ പുകക്കാൻ.......?

തനിക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും അല്ലെ.....? സ്വാതന്ത്ര്യം ഇന്നിവിടെ തുടങ്ങുകയാണ്. കൂടുതൽ പറഞ്ഞാൽ ബോർ അടിക്കുമോ.......?

ബർണാഡ് : പറയൂ! തന്റെ ഭാഷ എനിക്കിഷ്ടമാണ്

മീര : ജീവിക്കുന്നെങ്കിൽ ഒരു പെണ്ണിനെ പോലെയല്ല മനുഷ്യനെ പോലെ ജീവിക്കണം.വലിക്കണം, രണ്ട് പെഗ്ഗടിക്കണം. കേരളത്തിൽ വന്ന സ്ഥിതിക്ക് ബീവറേജിൽ ചെന്ന് ക്യൂ നിന്നു സാധനമെടുക്കണം. തരപ്പെടുകയാണെങ്കിൽ 6 മാസത്തെ ഈ സർട്ടിഫിക്കട്ട് കോഴ്സ് പഠിച്ചു സ്വീഡനിലേക്ക് തിരിച്ചു പറക്കണം!

മീരയെ അറിയുന്ന ഏവർക്കും ഈ ഒരു ചെയിഞ്ച് അസ്വാഭാവികമായിരിക്കും. സ്വാതന്ത്ര്യത്തിലേക്കുള്ള തിരിച്ചു പോക്കെന്നൊക്കെ എത്ര നിസ്സാരമായാണ് മീര അവതരിപ്പിച്ചത്. അവളുടെ വർത്തമാനകാലത്തെ പറ്റി കൂടുതലായി അറിയുന്നത് സ്നേഹദീപത്തിനാണ് . ജീവിതത്തിൽ ചില ദുർഘട ഘട്ടങ്ങളിലൂടെയാണ് അവൾ സഞ്ചരിക്കുന്നതെന്ന് തനിക്ക് അ റിയാമെങ്കിലും കൂടുതലായി അറിയില്ല. പക്ഷെ മീരയെ അടുത്തറിയുന്നത് സ്നേഹദീപത്തിനാണ് . അവളുടെ ചില രഹസ്യങ്ങൾ  സ്നേഹദീപം പോലും ബർണാഡിനോട് പരസ്യമാക്കാറില്ലായിരുന്നു.അങ്ങനെ എന്തൊക്കെയൊ ആലോചിച്ചു നിന്ന ബർണാഡ് എരിഞ്ഞു തീർന്ന സിഗരറ്റ് കുറ്റി നിലത്തേക്ക് എറിഞ്ഞു.

മീര : ശരി ബർണാഡ്  തന്റെ പണി നടക്കട്ടെ. നീ തന്ന സിഗരറ്റ് മായി ഞാൻ പോവുകയാണ്. കാണാം!

തലസ്ഥാനത്തേ കോളേജിൽ വന്നു ഇങ്ങനെ പി ജി യും കഴിഞ്ഞു സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്യുന്നവരൊക്കെ ജോലിക്ക് വേണ്ടിയൊന്നും ആയിരുന്നില്ല. ജീവിതത്തിലെ തിരിക്കുകളിൽ നിന്നും കുറച്ചു കാലത്തേക്ക്മാറി നിൽക്കാനുള്ള മാർഗ്ഗം.അതും സർക്കാർ കല്പ്പിച്ചു കൊടുക്കുന്ന ഉപായങ്ങൾ! മിക്കവരും അവിടെ നിന്നും ഫൈൻ ആർട്സിൽ പി ജി കഴിഞ്ഞവരും ആയിരിക്കും.നല്ല ജോലിയുള്ളവർ. പക്ഷെ മനഃസമാധനവും സ്വാതന്ത്ര്യവും അതാണല്ലോ ഏറ്റവും വലുത്.

പണ്ട് ആയുരാരോഗ്യത്തിനായി അമ്മ എല്ലാ വർഷവും അടുത്തുള്ള സെന്റ് മേരിസ് പള്ളിയിൽ ആണ്ടു നേർച്ച അർപ്പിക്കുമായിരുന്നു.ബർണാഡ് ഓർത്തു. പെരുന്നാളിനായിരിക്കും മിക്കവാറും ആണ്ടു നേർച്ച. അന്നൊരാഴ്ച വീട്ടിൽ സ്വാതന്ത്ര്യത്തിന്റെ നാളുകളാണ്. അപ്പൻ മദ്യം കൈകൊണ്ട് തൊടില്ല. അമ്മ മക്കളെയും കൊണ്ട് രണ്ടു മൂന്നു ദിവസം അടുത്തുള്ള സിനിമ കൊട്ടകകളിലൊക്കെപോയി സിനിമ കാണും. ഐസ് മേടിച്ചു ഒരുമിച്ചു കഴിക്കും. അരിക്കട മുക്കിലെ സിങ്കാർ ഹോട്ടലിൽ ചെന്ന് വയറു നിറച്ചു പെറോട്ടയും ചിക്കനും മേടിച്ചു കഴിക്കും. ഒരുദിവസം അമ്മയും വല്യമ്മയും കൂടി പട്ടണത്തിൽ ഷോപ്പിങ്ങിനു പോകും. അങ്ങനെ മുന്നൂറ്റി അറുപത്തഞ്ചേ കാൽ ദിവസങ്ങളിലെ സ്വാതന്ത്ര്യത്തിന്റെ ഏഴ് ദിനങ്ങൾ ഒരു നിമിഷം പോലെ പെട്ടെന്ന് കടന്നു പോകും.ആ ഗ്യാപ്പിലാണ് സ്നേഹദീപത്തേ പരിചയപ്പെടുന്നതും പിന്നെ കാലം കഴിയും തോറും ആ ബന്ധത്തിലൊരു കുളിർമ അനുഭവപ്പെടുന്നതും.

അതിനും വേണം ഒരു യോഗം ബാർണാഡ്ആ ത്മഗതം ചെയ്തു!

സമയം നാല് മണിയോട് അടുത്തു.

"സർ ബർണാഡ് സർ ' പിറകിൽ നിന്നും പിയൂൺ കറുപ്പയ്യ വിളിക്കുന്നു.

ബർണാഡ്  അലക്ഷ്യമായി ഒന്നു തിരിഞ്ഞു നോക്കി. നീരസവും ഉണ്ട്. പക്ഷെ പ്രകടമാക്കിയിരുന്നില്ല. അല്ലെങ്കിലും വല്ലപ്പോഴും ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് കറുപ്പയ്യ മാത്രമാണ്. പലപ്പോഴും ബോർ ആയി അനുഭവപ്പെടുമെങ്കിലും ആള് സിൻസിയർ ആണ് ജോലിക്കാര്യത്തിൽ.

"എന്താകാര്യമെന്ന് "  ബർണാഡ്  കാണിച്ച ചേഷ്ടകൾകൊണ്ട് കറുപ്പയ്യക്ക് മനസ്സിലായി.

വൈകിട്ടത്തെ ഈവെനിംഗ് ക്ലാസ്സിനെ പറ്റിയല്ല......

ഒരു കത്തുണ്ട് സർ...................!