5
ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി തണുത്ത വെള്ളം മടമടാന്ന് ബർണാഡ് കുടിച്ചിറക്കി. മാർക്കറ്റിൽ നിന്നും മേടിച്ച നല്ല പെടക്കണ മത്തിയും വഴി വക്കിലെ അണ്ണാച്ചിയുടെ കയ്യിൽ നിന്നും മേടിച്ച മൺ ചട്ടിയും 2 b യിലെ കിച്ചണിൽ കൊണ്ടുവച്ചു.
" bloody shit!" ബർണാഡ് ആരോടൊന്നില്ലാതെ പറഞ്ഞു.
" എന്താ ബർണാഡ്! യു ആർ വെരി ടെൻസ്ഡ്.......? ഫ്ലാറ്റ് സെക്രട്ടറി സംസാരിക്കുന്നത് കണ്ടു.....? എന്ത് പറ്റി....!"
അതുപിന്നെ അറിയാമല്ലോ അപ്പുറത്തെ വീട്ടിൽ നടക്കുന്നത് എന്തെന്ന് അറിയാൻ മാത്രം ചെവിയും കണ്ണും ഉപയോഗിക്കുന്ന ചില കാപാലികൻമാർ ചുറ്റിലും ഉണ്ട്. ഇവറ്റകൾ ഭയങ്കര ശല്യക്കാരാണ്!
മീര : നമ്മളൊക്കെ ഒഴുക്കിന് എതിരായി നീന്തുന്നവരാണ്. അതുകൊണ്ട് ഇതൊക്കെ സ്വാഭാവികം!
ബർണാഡ് : ഉം
ബർണാഡ് കിതക്കുന്നുണ്ടായിരുന്നു. ഉത്ഘണ്ട മുഖത്തും പ്രകടമായിരുന്നു. കയ്യിലിരുന്ന കാറിന്റെ കീ ടീ പ്പോയിലേക്ക് വലിച്ചെറിഞ്ഞു. ബാത്ത് റൂമിൽ കയറി മുഖമൊന്നു കഴുകി.
മീര : സെക്രട്ടറിയേ എന്തിനു പറയണം, തൊട്ടടുത്ത ഫ്ലാറ്റിലെ ശാരദ ശ്രീനിവാസൻ വക ഗോസിപ്പ് ഇന്നലെ ഞാൻ ജിമ്മിൽ വച്ചു കേട്ടതാണു.
" 9th ഫ്ലോറിൽ താമസിക്കുന്ന ബർണാഡിന് ഇവിടെ സെക്കന്റ് ഫ്ലോറിൽ എന്താ കാര്യമെന്ന്......? വക്കീൽ ആയ വാഹിദ ബീഗം പോലും ഈ ഗോസിപ്പിന് കയ്യടിക്കുന്നത് കണ്ടപ്പോൾ തുടങ്ങിയ ചൊരുക്ക് ഇപ്പോഴും എന്നെ വിട്ട് മാറീട്ടില്ല!"
മീര : ലീവ് ഇറ്റ് ബർണാഡ്, ഇതൊക്കെ സ്വാഭാവികം!
അല്ലെങ്കിൽ തന്നെ ഈ നാല് ചുമരുകൾ തീർത്ത മറക്കുള്ളിൽ നമ്മൾ ചിലപ്പോൾ പാടും! ആടും! കെട്ടിപിടിക്കും! സാമൂഹിക മാലിന്യങ്ങൾ ആകാത്തിടത്തോളം കാലം നമ്മൾ സുരക്ഷിതരാണ്. ബർണാഡ് പറഞ്ഞു
മീര : ശരിക്കും നിന്റെ മുഖഭാവം കണ്ടാൽ പ്രശ്നം അതൊന്നുമല്ലെന്ന് തോന്നുന്നുണ്ടല്ലോ......?
ബർണാഡ് : പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ.......? മീരക്കില്ലേ പ്രശ്നങ്ങൾ.....?
ചിരിച്ചുകൊണ്ട് മീര തുടർന്നു. നിനക്ക് സ്നേഹദീപവുമായി സൗന്ദര്യ പിണക്കമുണ്ട്... അതുപോലെ ദേവുമായി എനിക്കും....! അതിൽ കൂടുതലായി എന്ത് തന്നെ ഉണ്ടെങ്കിലും പ്ലീസ് വേണ്ട! അതിവിടെ നമ്മൾ രണ്ടാളും ഛർദ്ദിക്കണ്ട!
ബർണാഡ് : ജീവനുള്ള ശബ്ദം ഫോണിന്റെ അങ്ങേ തലയിൽ നിന്നും കേൾക്കുന്നതിനേക്കാൾ നല്ലത് കത്തുകൾ തന്നെയാണ് മീരാ....!
മീര : എങ്കിൽ കത്തുകളും നോവിക്കുന്നുണ്ട് ഡിയർ.....അക്ഷരങ്ങളായി അതും വേദനയാണ്!
നോവ് മാറ്റാൻ എന്താ ഏർപ്പാട്...? നിധി തേടി ഇറങ്ങിയ സാന്റിയാഗോവിനെ കണ്ടാലോ....? ബർണാഡിന് പക്ഷെ ലുഡ്വിക് ജാനിനോടാണ് താൽപര്യം.ഒന്നിലും ഉറച്ചു നിക്കുന്നില്ല.മലക്കം മറിച്ചിലിനോടുവിൽ ഒരു കൺക്ലൂഷനിൽ മീരയും ബർണാഡുമെത്തി....
മിലൻ കുന്ദേരയിൽ നിന്നും പൌലോ കൊയ്ലോ വിലേക്കുള്ള ദൂരം എണ്ണി തീർക്കാൻ പറ്റുന്നതല്ല. അതെ ഡിസ്റ്റൻസ് അവരുടെ കഥാപാത്രങ്ങളിലുമുണ്ട്!
മീര : ഒൻപതാം നിലയിൽ എത്തിയാൽ ഇക്കാര്യത്തിൽ കുറച്ചുകൂടി ക്ലാരിറ്റി കിട്ടും....
മീര തുടർന്നു.
നിന്റെ ഫ്ലാറ്റിലെ വടക്കേ വശത്തെ ജാലകങ്ങൾ തുറന്നിട്ടാൽ കാറ്റ് കടലും കടന്ന് വന്നു നമ്മളെ തഴുകും. ആ കാറ്റിനു സുഗന്ധമുണ്ടാകും. സാന്റിയാഗോയും ലുഡ്വിക് ജാനുമൊക്കെ ആ ഗന്ധം ആസ്വദിച്ചിട്ടുണ്ടാകും...!
മീര : നമുക്ക് പോയാലോ.....?
............................................................................................................................................................................................................
ഡൈനിങ് ഹാളിലെ ഷെൽഫിൽ അടുക്കി വെച്ചിരുന്ന ആൽക്കമിസ്റ്റും ദി ജോക്കുമെടുത്ത് വായിക്കുന്നതിനിടയിൽ ബർണാഡ് സോഫയിൽ ഇരുന്നു അറിയാതെ ഉറങ്ങിപ്പോയി. എസി ഓഫ് ആക്കി വടക്കു വശത്തെ ജാലകങ്ങൾ തുറന്നുവച്ചേക്കുകയായിരുന്നു....
അടുക്കളയിൽ കടുക് പൊട്ടുന്ന ശബ്ദം കേട്ടാണ് ബർണാഡ് ഉറക്കത്തിൽ നിന്ന് എണീറ്റത്.
എന്റെ സ്വപ്നത്തിൽ കേട്ടതാണോ ഈ ശബ്ദം!
അല്ല ബർണാഡ് റിയാലിറ്റിയാണ്. ജീവൻ നഷ്ടപ്പെട്ടിരുന്ന മത്തിയെ കറിയാക്കി മാറ്റുന്ന വേവലാതി! പ്രാകൃത രൂപത്തിൽ ഇനിയും ഇരുന്നാൽ മത്തിയുടെ ആത്മാവ് കൂടി നഷ്ടപ്പെടും. ജീവനും ആത്മാവും നഷ്ടപ്പെട്ട മത്തി പിന്നെ സൂക്ഷ്മാണുക്കൾക്കു മാത്രമായി തള്ളപ്പെടും! ഇതുപോലാണ്ശോ ഭയറ്റ മനുഷ്യരുടെ കാര്യവും !
ബർണാഡ് സിഗരറ്റിനു തീ കൊളുത്തി. സോഫയിൽ അലക്ഷ്യമായി ഇട്ടിരുന്ന ദി ജോക്കിനെ ഷെൽഫിൽ ഭദ്രമായി വച്ചു. തുറന്നിട്ടിരുന്ന വടക്കേ ജാലകങ്ങൾ അടച്ചു എസി ഓൺ ആക്കി.
ബർണാഡ് : ഇതും റിയാലിറ്റിയാണ് ഡിയർ!
മീര : എന്ത്? എരിയുന്ന സിഗരറ്റിന്റെ മണമോ അതോ വായുവിൽ പാറി നടക്കുന്ന പുകയോ......?
നിക്കോട്ടിനിൽ അടങ്ങിയിരിക്കുന്ന ലഹരി യാഥാർഥ്യമാണ്. ബർണാഡ് പറഞ്ഞു.
ഞാൻ ഒരു കഥ പറഞ്ഞാൽ തനിക്ക് ബോർ ആകുമോ....?
എന്തോ ആലോചിച്ച ശേഷം മീരയൊന്ന് ചിരിച്ചു. ബർണാഡിന്റെ കഥകൾ കേൾക്കാൻ കാത് കൂർപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു മീരക്ക്, അതും വർഷങ്ങൾക്ക് മുൻപ്. അന്ന് എവിടേക്കോ ആരോടും ഒന്നും പറയാതെ ബർണാഡ് അകന്നുപോയിരുന്നു. ബന്ധപ്പെടാൻ മൊബൈൽ നമ്പർ ഇല്ല, അതുപോയിട്ട് കത്തയക്കാൻ ഒരു മേൽവിലാസം പോലും ബർണാഡ് നൽകിയിരുന്നില്ല.ഒടുവിൽ വർഷങ്ങൾക്കിപ്പുറം കൊച്ചി ബിനാലയിൽ വച്ചാണ് പരസ്പരം കണ്ടുമുട്ടിയത്. മോഡറേറ്റർ ബോസ് കൃഷ്ണമാചാരിയുമായ് ചേർന്ന് സെൽഫിയുമെടുത്തിരുന്നു. അന്നു പക്ഷെ അടുത്തത് സ്നേഹദീപത്തോടായിരുന്നു. ഇതൊക്കെ ബർണാഡ് പറയാൻ പോകുന്ന കഥയുടെ ഭാഗങ്ങൾ ആയിരിക്കാം!
മീര : നിന്റെ കഥകൾക്ക് ഞാൻ നല്ലൊരു കേൾവിക്കാരിയാകാം! പോരെ.....?
ഫൈൻ ആർട്സ് കോളേജിലെ പഠനശേഷം പടം വരച്ചു ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടി മുട്ടിക്കാൻ പറ്റുമെന്ന അവസ്ഥയിൽ ആയിരുന്നില്ല ബർണാഡ് . അപ്പന്റെ കള്ളുകുടി സകലതും തകിടം മറിച്ചിരുന്നു. കുടിച്ചു കുടിച്ചു സകലതും വിറ്റു തുലച്ചു. പ്രാർത്ഥന ഒഴിച്ച് നിർത്തിയാൽ അമ്മക്ക് ഈ സാഹചര്യത്തെ എങ്ങനെ തരണം ചെയ്യണമെന്ന് അറിയില്ലായിരുന്നു. തന്റെ അക്കാഡമിക് മികവ് കണ്ടു വികാരയച്ചൻ വഴി ഒരു സ്കോളർഷിപ്പ് ലഭിച്ചു. അതിന്റെ പിൻബലത്തിലാണ് ഡൽഹി യൂണിവേഴ്സിറ്റിയിൽ ചേർന്ന് ഇക്കൊണോമിക്സിൽ യുജിയും പിജിയും പിന്നെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഫെല്ലോഷിപ്പുകളും നേടിയത്.
ചിലപ്പോഴൊക്കെ അമ്മയോട് ബർണാഡ് തമാശക്ക് പറയുമായിരുന്നു, സഭയുമായുള്ള ബന്ധം കാരണം ആകെയുണ്ടായിരുന്ന മെച്ചം ഇതായിരുനെന്ന്.
വികാരിയച്ചന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു വെന്ന് പിന്നെയാണ് ബർണാഡിനു ബോധ്യമായത്. അദ്ദേഹത്തിന്റെ മച്ചുനത്തി സ്നേഹദീപത്തെ കൊണ്ട് ബർണാഡിനെ വേളി കഴിപ്പിക്കണമെന്ന വസ്തുത.ബർണാഡും സ്നേഹദീപവും തമ്മിൽ പരിചയവും ആത്മബന്ധവും ഉണ്ടായിരുന്നെങ്കിലും വിവാഹത്തെ പറ്റിയോ ഭാവിയെ പറ്റിയോ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഒടുവിൽ മനസ്സില്ലാമനസ്സോടെയാണെങ്കിലും അമ്മയുടെയും വികാരിയച്ചന്റെയും നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു രണ്ട് പേർക്കും!
അങ്ങനെ ഫ്രീയായി കിട്ടുന്ന സാമൂഹിക സുരക്ഷക്കും ചില പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങൾ കിടന്ന് കിടന്നു വെന്ത് വെണ്ണീറായി അതിൽ നമ്മുടെ ആശകളും നിരാശകളും അടിഞ്ഞു ചേരും! ഓർത്തെടുക്കാനുള്ള സമയം പോലും കാണിനില്ല.ആ ചുഴിയിൽപ്പെട്ടു പോയവരാണ് ബർണാഡും സ്നേഹദീപവുമൊക്കെ........
കൂടുതലെന്തിങ്കിലും പറയുന്നതിന് മുൻപായി മീര രണ്ട് കയ്യും കൊണ്ട് ബർണാഡിന്റെ വായ പൊത്തിപ്പിടിച്ചു.
മീര : നിർത്ത്!
കൈകൾ മുഖത്തു നിന്നും മാറ്റിയ ശേഷം മീരയുടെ കൈവിരലുകൾ ബർണാഡിന്റെ മുടിയിഴകളിലൂടെ പരതി. ചെറുതായി തലയൊന്ന് കുലുക്കി......
മീര : മത്തിക്കറി തണുക്കും, വായോ കറി കൂട്ടി ചോറുണ്ണാം......
എമി ഔപചാരികതയുടെ യാതൊരു പിന്തുടർച്ചയും കാണിക്കാതെ വാതിൽ തുറന്നു അകത്തു കയറി.
ബർണാഡ് : വെൽക്കം മൈ ഡിയർ എമി കുര്യൻ
മീര : ഇങ്ങേരു രാജാവിന്റെ തല കളിക്കാൻ തുടങ്ങിയിരിക്കുന്നു..
എമി : കരുക്കൾ നീക്കിയോ....?
മീര : പിന്നല്ലാതെ
വരൂ! ചൂടാറാത്ത മത്തിക്കറിയും കൂട്ടി നമുക്ക് വയറു നിറച്ചു ചോറുണ്ണാം, ബർണാഡിന്റെ സംസാരം ഇങ്ങനെ കടന്നു പോയി...........
7 comments:
❤️❤️👍🏿👍🏿
❤️❤️❤️👍🏿👍🏿
🥰🥰👍👍
👍🥰
എന്റെ സരിനേട്ടാ 6th ഭാഗം വേഗം എഴുതു 🙏🙏🙏🙏🥰🥰🥰
തുടർച്ചക്കായ് കാത്തിരിക്കുന്നു 👍👍👍👍
👍👍👍
Post a Comment